Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrissur Magic Fc

സൂപ്പർ ലീഗ് കേരള: വാരിയേഴ്സ് ആവേശം

തൃശൂർ: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ലീഗ് റൗണ്ടിലെ അവസാന രണ്ടു മത്സരത്തിലേക്കുകൂടി ആവേശം കോരിയൊഴിച്ച് കണ്ണൂർ വാരിയേഴ്സ്. തൃശൂർ മാജിക് എഫ്സിയെ കീഴടക്കി കണ്ണൂർ സെമിസാധ്യത സജീവമാക്കി.

ലീഗ് റൗണ്ടിലെ അവസാനമത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും മതിയാവില്ലെന്ന അവസ്ഥയിൽ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലിറങ്ങിയ കണ്ണൂർ വാരിയേഴ്സ് തൃശൂർ മാജിക് എഫ്സിയെ ഏകപക്ഷീയമായ രണ്ടു ഗോളിനാണു കീഴടക്കിയത്.

നേരത്തേതന്നെ സെമി ഉറപ്പിച്ചതിനാൽ ഫസ്റ്റ് ഇലവനിലെ എട്ടു താരങ്ങളെ കരയ്ക്കിരുത്തിയ മാജിക്കിനെതിരേ ആദ്യപകുതിയുടെ 42-ാം മിനിറ്റിൽ പത്താം നമ്പറുകാരൻ സ്ട്രൈക്കർ അസിയർ ഗോമസും ഇഞ്ചുറിസമയത്തിന്‍റെ ഏഴാം മിനിറ്റിൽ അണ്ടർ 20 ഇന്ത്യൻതാരംകൂടിയായ എബിൻദാസുമാണ് കണ്ണൂരിന്‍റെ ഗോളുകൾ നേടിയത്.

ഇന്നും നാളെയും നിർണായകപോരാട്ടങ്ങൾ

തൃശൂരിനെതിരായ ജയത്തോടെ കണ്ണൂർ 10 കളിയിൽനിന്ന് 13 പോയിന്‍റുമായി മൂന്നാംസ്ഥാനത്തേക്ക് ഉയർന്നു. ഒമ്പതു കളികളിൽ 12 പോയിന്‍റുമായി നാലാമതുള്ള തിരുവനന്തപുരം കൊമ്പൻസിനു കരുത്തരായ കാലിക്കട്ട് എഫ്സിക്കെതിരായ ഇന്നത്തെ കളി ഇതോടെ നിർണായകമായി.

11 പോയിന്‍റുമായി അഞ്ചാമതുള്ള മലപ്പുറത്തിന് നാളെ മഞ്ചേരിയിലെ സ്വന്തം മൈതാനത്ത് താരതമ്യേന ദുർബലരായ ഫോഴ്സ കൊച്ചിക്കെതിരേയാണ് അവസാനകളിയെന്നതിനാൽ, ഇന്നു ജയത്തിൽ കുറഞ്ഞതൊന്നും കൊമ്പൻസിന് ആശ്വാസംനൽകില്ല.

20 പോയിന്‍റുമായി നേരത്തേതന്നെ സെമി ഉറപ്പിച്ച കാലിക്കട്ട് എഫ്സി പ്രമുഖതാരങ്ങൾക്ക് ഇന്നു വിശ്രമം അനുവദിച്ചാൽ സ്വന്തം മൈതാനത്ത് കൊമ്പൻസിനു സാധ്യതയേറും. കൊമ്പൻസ് ജയിക്കുകയും മലപ്പുറം ഫോഴ്സയോടു തോൽവിയോ സമനിലയോ വഴങ്ങുകയും ചെയ്താൽ മലപ്പുറം പുറത്താകും. കൊമ്പൻമാർ തോൽക്കുകയും മലപ്പുറം സമനില വഴങ്ങുകയും ചെയ്താൽ ഇരുടീമിനും 12 പോയിന്‍റാകും. ഇതോടെ മികച്ച ഗോൾശരാശരിയുമായി മലപ്പുറം സെമിയിലേക്കു മുന്നേറും. മലപ്പുറം തോറ്റാലും കൊമ്പൻമാർ മുന്നേറും.

തിരുവനന്തപുരവും മലപ്പുറവും അവസാനകളികൾ ജയിച്ചാൽ കണ്ണൂർ വാരിയേഴ്സ് പുറത്താവും. മലപ്പുറം ജയിക്കുകയും തിരുവനന്തപുരം സമനില വഴങ്ങുകയും ചെയ്താൽ തിരുവനന്തപുരത്തിനും കണ്ണൂരിനും 13 പോയിന്‍റാകും. മെച്ചപ്പെട്ട ഗോൾവ്യത്യാസത്തിൽ തിരുവനന്തപുരം സെമിയിലേക്കു മുന്നേറും. മൈനസ് രണ്ട് ആണ് കണ്ണൂരിനു ഗോൾവ്യത്യാസം. കൊമ്പൻസിന്‍റേതു പ്ലസ് ഒന്നും.

സെമി തൃശൂരിലും കോഴിക്കോടും

ഏഴാം തീയതി തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യസെമിയിൽ തൃശൂർ മാജിക് എഫ്സി ലീഗ് റൗണ്ടിലെ മൂന്നാംസ്ഥാനക്കാരെ നേരിടും. 10നു ലീഗിലെ നാലാംസ്ഥാനക്കാരുമായി കാലിക്കട്ട് എഫ്സി കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ രണ്ടാംസെമിയിൽ കൊമ്പുകോർക്കും. 14നു കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ തന്നെയാണു ഫൈനൽ.

Latest News

Corehub Up